ബാച്ചിലര്‍ ലൈഫിന്റെ ചില്ലറ പരിപാടികളുമായി തിരോവന്തോരം സിറ്റിയില്‍ താമസിക്കുന്ന കാലം. കൂടെ വേറെ രണ്ടു ബാചിലരന്മാരും. പെട്ടാന്നൊരു ദിവസംതാമസിച്ചിരുന്ന ഫ്ലാറ്റ് ഒഴിയേണ്ട അവസ്ഥ. എന്താ ചെയ്ക!
കൂട്ടത്തില്‍ മടി കുറവുള്ള രാജീവ് എന്നും ആപ്പീസില്‍ നിന്നും തിരിച്ചു വരുന്ന വഴി ഒരു തപ്പല്‍നടത്തും; ഒഴിഞ്ഞ വീടുകള്‍ ഉണ്ടോ എന്ന് . അങ്ങനെ ഒരു തപ്പലിന്റെയ് ഒടുവില്‍ ഒരുഓടിട്ട വീടിന്റെ ഫ്രൊന്റില്‍ ഒരു ബോര്‍ഡ് കണ്ടു; സമയം കളയാതെ കേറികോളിംഗ് ബെല്‍ അടിച്ചു. ശേഷം നടന്നത് രാജീവ് പറഞ്ഞത് പ്രകാരം:
"വാതില്‍ തുറന്നത് പാല്‍ പുഞ്ചിരി തൂകി ഒരു അമ്മാവി. അമ്മവിയുടെയ്പുറകില്‍ ഒരു പെണ്‍കുട്ടിയുടെ നിഴലാട്ടം. കുറച്ചു കൂടി ക്ലിയര്‍ ആയി പറഞ്ഞാല്‍അര വരെ മുടിയുള്ള ഒരു പെണ്‍കിടാവിന്റെ നിഴല്‍."
എന്പതുകളിലെ ഏതോ സിനിമയില്‍ വാടകയ്ക്ക് വീട് തേടി ചെന്ന്പെണ്ണിനേയും അടിച്ചു മാറ്റി പോകുന്ന സുകുമാരന്റെയ് ഒരു ഉള്പുളഗതോടെ രാജീവ് കാര്യം അവതരിപ്പിച്ചു. പെണ്ണ് കെട്ടാത്ത പയ്യന്മാര്‍ക്ക് വീട് കൊടുക്കാന്‍താല്പര്യം ഇല്ലെന്ന്നു പറഞ്ഞ അമ്മാവി എങ്കിലും ഒരു ഇളവു പ്രഖ്യാപിച്ചു; "കൂടെയുള്ള ചെക്കന്മാരേ കൂടി ഒന്ന് കാണട്ടെ".
അങ്ങനെ ഞങ്ങള്‍ ബാക്കി ചെക്കന്മാര് കൂടി അമ്മാവിയുടെ ഇന്റര്‍വ്യൂ കൂടാന്‍പോയി. പ്രകടനം തൃപ്തികരം ആയതിനാല്‍ വീട് കിട്ടി. അമ്മവിയുടെയ് പിന്നില്‍പെണ്‍കുട്ടിയുടെ നിഴല്‍ അപ്പോഴും ക്ലിയര്‍ അല്ലായിരുന്നു.
ഞങ്ങള്‍ താമസം തുടങ്ങി. ഏതാനും ദിവസങ്ങല്കുള്ളില്‍ ചിത്രം ഏതാണ്ട് വ്യക്തമായി. ഞങ്ങള്‍സ്നേഹപൂര്‍വ്വം ആന്റി എന്ന് വിളിച്ചിരുന്ന അമ്മാവിക്കു ആ നീല്മുടിക്കാരിഒറ്റ മകള്‍ ആണെന്നും ആന്റി സാമാന്യം സാമ്പത്തികം ഉള്ള ടീം ആണെന്നും. തെങ്ങിന്‍ തോപ്പും റബ്ബറും ഒക്കെ ഉണ്ട് പോലും. എങ്കിലും ആ പെണ്‍കുട്ടിയുടെമുഖം മാത്രം ഒന്ന് വ്യക്തമായി കാണാന്‍ ഞങ്ങള്ക് സാധിച്ചില്ല.
മൊബയില്‍ ഫോണ്‍ അത്ര വ്യാപകം ആയിടുള്ള കാലം അല്ല. അത് കൊണ്ട്ആന്റിയുടെ വീടിലെ ഫോണ്‍ നമ്പര്‍ സ്വന്തം വീട്ടില്‍ കൊടുത്തു. അവിടുന്ന് ആരെങ്കിലും വിളികുംബോഴെങ്കിലും ആ പെങ്കൊച്ചിനെ ഒന്ന് വൃത്തിയായികാണാന്‍ കിട്ടുമെന്ന് കരുതി.ദിവസങ്ങള്‍ കടന്നുപോയി. അങ്ങനെ ഒരു ദിവസംപെണ്ണുകാണല്‍ നടന്നു.താഴെ കൊടുത്തിരിക്കുന്ന വര്‍ണന രാജീവിന്റെ വാക്കുകളില്‍തന്നെ ആണ്...
ഏതാണ്ട് അഞ്ചടി പത്തിഞ്ചു ഉയരം, നല്ല ഷോല്ടെര്‍. നല്ല കനമുള്ള കൈ. അര വരെ മുടി. ചെറിയമീശ ഉണ്ടോ സംശയം. ഗജരാജവിരാജിത മന്ദഗതി. കിളിനാദം. മിസ് കേരള പെജിയന്റിനു തയാര്‍എടുക്കയാണെന്നു ആന്റി പറഞ്ഞു. എന്തുകൊണ്ട് മിസ്ടര്‍ കേരള ആയി കൂടാഎന്ന് ഞങ്ങള്‍ മൂന്ന് ബാച്ചിലരന്മാരും മനസാ ചോദിച്ചു.
പിന്നീടങ്ങോട്ട് കൂടുതല്‍ ഫോണ്‍ വിളിക്കണ്ട എന്ന് ഞങ്ങള്‍ വീട്ടുകാരോട് പറഞ്ഞു. എന്തിനു വെറുതേ?
എങ്കിലും ആന്റി പലപ്പോഴും ഞങ്ങള്ക് മകള്‍ ഉണ്ടാക്കിയ ചില സ്പെഷ്യല്‍വിഭവങ്ങള്‍ കൊണ്ടുതരുമായിരുന്നു. ഒരിക്കല്‍ ആ പെണ്ണ് ഉണ്ടാക്കിയ പഴം പൊരിയുടെ വിശേഷം പറഞ്ഞു തീര്‍ക്കാന്‍ ആന്റി ഒരു മണികൂര്‍ എടുത്തു. വായിലേ ദുസ്വാട്പോകാന്‍ ഒരു ദിവസവും. പണ്ടെങ്ങോ കണ്ട സ്വപ്നത്തിലെ തെങ്ങിന്‍ തോപ്പുംറബ്ബറും എന്നേ മുരടിച്ചിരുന്നു.
ഒരു വൈകുന്നേരം രാജീവ് ഞങ്ങളെ കാത്തിരുന്നത് ഒരു പുതിയവാര്‍ത്തയുമായി ആയിരുന്നു. ആന്റി രാജീവിനെ വിളിച്ചിരുന്നു വീടിലേക്ക്. ഒറ്റയ്ക്ക്. അവിടെ പെണ്‍കുട്ടി അവനു ചായ ഉണ്ടാക്കി കൊടുത്തു. ആന്റിവിശേഷങ്ങള്‍ ചോദിച്ചു. എന്നിട്ട് അവളുടെ ഫോട്ടോസ് അടങ്ങിയ അനേകംആല്‍ബങ്ങള്‍ കാണിച്ചു. മിസ് കേരളക്ക് വേണ്ടി ഒരുങ്ങി ഇരിക്കുന്ന, അനേകംകൊസ്റ്യുംസില്‍ ഉള്ള ഫോട്ടോകള്‍. എന്നിട്ട് ആന്റി ചോദിച്ചുവത്രേ; "മഞ്ജുവിനെ ഇഷടപെട്ടോ?"
കുടിച്ച ചായയുടെ പകുതി അറിയാതെ തുപ്പി പോയ രാജീവ് ന്യുസ്പെപ്പര്‍ കൊണ്ട് ഷര്‍ട്ടും തുടച്ചു എപ്പോഴോ ഇറങ്ങി പോന്നു.
പിന്നെയും ഞങ്ങള്‍ അവിടെ ഏതാനും മാസം കൂടി താമസിച്ചു. കരിഞ്ഞപഴംപൊരികളും ഫോണ്‍വിളികളും പിന്നെയും ഉണ്ടായി. ഒടുക്കം എല്ലാംകെട്ടിപെരുക്കി ഇറങ്ങുമ്പോ രാജീവന്‍ തിരിഞ്ഞു നോക്കിയില്ല. ഞങ്ങളും.
എന്തിനു വെറുതെ?