Thursday, July 7, 2011

വെയില്‍ വെട്ടത്തില്‍ ഒരു പെണ്ണ്


ചുമട്ടുതൊഴിലാളികള്പണ്ടെങ്ങോ പണിഞ്ഞ വെയിടിംഗ് ഷെഡിന്റെ മേല്കൂരയാകെ പൊട്ടി പോളിഞ്ഞതായിരുന്നു. അതിന്റെ ഇടയിലൂടെ വീണ വെയില്‍ കഷണങ്ങള്‍ പെണ്ണിന്റെ മുടിയില്വരച്ച വരയില്‍ അവന്‍ അങ്ങനെ നോക്കി നിന്നു. എന്തോ ചായം പുരട്ടിയതാരിക്കും ഒരു ചുവപ്പ് നിറം മുടിക്ക്. "കറുപ്പായിരുന്നു നല്ലത്", പയ്യന്സ് വെറുതേ ആലോചിച്ചു. എങ്കിലും പയ്യന്സിനു ഇഷ്ടമായി

 വാസ്തവത്തില്‍ ഇഷ്ടം തുടങ്ങിയിട്ട് മാസം ഒന്ന് കഴിഞ്ഞു. ദൂരെ നിന്നു അങ്ങനെ നോക്കി നില്കും. ജൂണ്മാസത്തില്‍ രാവിലെ തന്നെ പെയ്യുന്ന താന്തോന്നി മഴയില്‍ നനഞ്ഞ മുടി മാടിയൊതുക്കി അവള്‍ ഓടി വരുമ്പോള്‍ പയ്യന്സിന്റെയ് മനസ്സില്‍ മഴവില്ല് വിരിയുമായിരുന്നു. എപ്പോഴും നിറയെ യാത്രക്കാര്‍ നിറഞ്ഞ വെയിടിംഗ് ഷെഡില്‍ അവള്‍ കൂട്ടുകാരോട് സംസാരിക്കുന്നതും മുടിയില്‍ വെയില്‍ വീഴുന്നതും എല്ലാം. നേരിട്ട് ചെന്ന് ഉള്ള കാര്യം പറയാനുള്ള ധൈര്യം ഇതുവരെ കൈവന്നില്ല. പലപ്പോഴും തീരുമാനിച്ചു രണ്ടടി മുന്നോട്ടു വച്ചതുമാണ്. അപ്പൊ ചങ്കിടിക്കും. വായിലെ വെള്ളവും വറ്റും. നായികയുടെ മുന്‍പില്‍ ബൈക്ക് സടെന്‍ ബ്രേക്ക്ഇട്ടു നിറുത്തി ഉള്ള കാര്യം മുഖത്ത് നോക്കി പറയുന്ന എത്രയോ നായകന്മാരെ സിനിമയില്കണ്ടിടുണ്ട്! അതില്‍ നിന്നെല്ലാം ഊര്‍ജം ഉള്‍ക്കൊണ്ട്‌ എന്നാണാവോ അങ്ങനെയൊന്നു ബ്രേക്ക്ഇടാന്‍ പറ്റുക? പയ്യന്സ് തല ചൊറിഞ്ഞു

പെണ്ണിന് പയ്യന്സിന്റെ പ്രസന്‍സ് ഉള്ള കാര്യം കൂടി അറിയില്ല. കൂട്ടുകാരോട് തമാശ പറഞ്ഞ് ചിരിച്ചു അവള്‍ അങ്ങനെ നില്കും. ഇടയ്ക്കു വെറുതെ മൊബൈല്‍ ഫോണില്‍ കുത്തി കളിക്കും. വഴിയെ പോകുന്ന വായിന്നോക്കി ചെക്കന്മാരെ ചൂണ്ടി കാട്ടി കൂട്ടച്ചിരിയും. എട്ടരക്കുള്ള കോളേജ് ബസില്‍ അവള്‍ കയറി പോകുന്നത് കണ്ടു പയ്യന്സ് അവന്റെ ഹീറോ ഹോണ്ട ബൈക് തിരിച്ചു വിടും. അടുത്ത ദിവസം രാവിലെ ആകുന്നതു വരെ ജീവിതത്തിനു ഒരു അര്‍ത്ഥവും ഇല്ലെന്നു അപ്പോള്‍ അവനു തോന്നിയിട്ടുണ്ട്. കോളേജില്‍ പോയാലും മനസ് നിറയെ വെയിടിംഗ് ഷെഡും വെയിലും പെണ്ണും ആണ്. ക്ലാസ്സില്ഇരുന്നു എത്രയോ തവണ "forced " മനോരാജ്യം കണ്ടിരിക്കുന്നു! എത്രയോ തവണ വാദ്ധ്യാരുടെ വായില്നിന്നും വേണ്ടാത്തത് കേട്ടിരിക്കുന്നു! ഇനിയും എത്ര നാളിങ്ങനെ

വെയിന്റിംഗ് ഷെഡിന്റെ മുന്‍പില്‍ കൂടി അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് കറങ്ങിയാല്‍ അവള്‍ കാണുമായിരിക്കും. പക്ഷേ അപ്പോള്‍ തന്നെയും മറ്റു വായിനോക്കികളുടെ കൂട്ടത്തില്‍ പെടുത്തിയാലോ! അത് ആലോചിക്കാന്‍ കൂടി വയ്യ. പ്രതേകിച്ചു ആരെയും അവള്‍ അങ്ങനെ നോക്കുന്നതേ കണ്ടിട്ടില്ല. എങ്കിലും ചിലപ്പോള്‍ വെയിടിംഗ് ഷെഡിലെ പുരുഷന്മാര്‍ നില്‍കുന്ന ഭാഗത്തേക്ക്‌ അവളുടെ കണ്ണുകള്‍ അറിയാതെ വീഴുമ്പോള്‍ അവയില്‍ ഒരു "come hither " ഭാവം ഉള്ളതായി തോന്നിപോകും. അപ്പോള്‍ ബസിന്റെ പുകയും ഇരമ്പലും മഴയും വെയിലും എല്ലാം ചേര്‍ന്ന് ഒരു മണിരത്നം ചിത്രത്തിലേത് പോലെ പെട്ടന്ന് ഒരു റൊമാന്റിക്‌ സിറ്റുവേഷന്‍ ആയിത്തീരും. നിമിഷത്തിന്റെ വെമ്പലില്‍ ചിലപ്പോ കാലുകള്‍ അവളുടെ നേര്‍ക്ക്‌ നീങ്ങിയിട്ടുമുണ്ടാകാം. അപ്പോഴാണ്‌ നാശം പിടിക്കാന്‍ ആ വിറയല്‍ വീണ്ടും....
ഇന്ന് തിങ്കളാണ്. ഫെബ്രുവരിയിലെ പതിനാലും. ലോകമെമ്പാടുമുള്ള കാമുകര്‍ക്ക് വേണ്ടി മാറ്റി വച്ചിട്ടുള്ള ദിനം. ഇന്ന് തീര്‍ക്കണം ഈ കാത്തിരിപ്പ്; പയ്യന്‍സ് തീരുമാനിച്ചു. അപ്പ്രോച് ചെയ്യേണ്ട രീതിയും പറയേണ്ട വാക്കുകളും ഒരു നൂറാവര്‍ത്തി പ്രാക്ടിസ് ചെയ്തു നോക്കി. എന്നിട്ട് പഴവങ്ങാടിയില്‍രാവിലെ  പത്തു തേങ്ങയും അടിച്ചു. ഇപ്പോള്‍ ഒരു ചെറിയ ധൈര്യമൊക്കെ ഉള്ളപോലെ തോന്നുന്നു. 

അവള്‍ വരാറായി. സ്ഥിരം വിറയല്‍ വരുന്നതിനു മുന്‍പ് അവളിങ്ങു എതണമേ എന്നൊരു പ്രാര്‍ഥനയെ ഉണ്ടായിരുന്നുള്ളു. അങ്ങനെ നില്‍കുമ്പോഴാണ് കണ്ടത്, ദൂരെ നിന്നും അവള്‍ ഒറ്റയ്ക്ക് നടന്നു വരുന്നു. ഇളം നീല ചുരിദാറില്‍ അവള്‍ ഒരു ദേവത തന്നെ! വെയിടിംഗ് ഷെഡില്‍ എത്തും മുന്‍പ് കാര്യം തീര്‍ക്കണം. ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു അങ്ങോട്ട്‌ വിട്ടു. എന്നിട്ട് അവളുടെ അടുത്ത് സടെന്‍ ബ്രെയ്ക്ക് ഇട്ടു നിര്‍ത്തി. ഒന്ന് അന്ധാളിച്ചു പോയ അവളുടെ നീണ്ടിടം പെട്ട കണ്ണുകള്‍ കുറെ കൂടുതല്‍ വിടര്‍ന്നു. സകല ദൈവങ്ങളെയും മനസ്സില്‍ ഒന്ന് ധ്യാനിച്ചു. കൂട്ടത്തില്‍ ഷാരുഖ് ഖാനെയും പ്രിത്വിരാജിനെയും. ഇടതു കൈ കൊണ്ട് സ്റ്റൈലില്‍ മുടി പുറകോട്ടു മാടിയൊതുക്കി അവളോട്‌ ചോദിച്ചു...

"താന്‍.... താന്‍ ഫെയിസ്ബുക്കില്‍ ഉണ്ടോ?"